ഇരുട്ടിലേക്ക്
=========
അച്ഛനെ ഉണര്‍ത്താതെ,
അമ്മയറിയാതെ,
കാട്ടുവഴി പിന്നിട്ട-
പാദങ്ങളെ തേടി;
കാക്കിയും കാക്കയും
കാക്കിയില്ലാത്ത നായ്ക്കളും
ചെകുത്താന്‍റെ അടുക്കളയില്‍
അടുപ്പിലേക്കെത്തിനോക്കുന്നു.
കൂര്‍ത്ത മഴച്ചീളുകള്‍
തറിച്ചു വീഴുന്ന
പാറ വിടവിലൂടെ
വെളുത്ത പുകച്ചുരുളുകള്‍
കിതച്ചു പൊങ്ങി
വെള്ളിമേഘങ്ങള്‍
തീര്‍ക്കുമ്പൊള്‍
മരണം മണക്കുന്നു.
-Lipi
No comments:
Post a Comment