Wednesday, August 4, 2010

കൊലുസ്സ് .




കൊലുസ്സ് .

കുളക്കടവില്‍ നോക്കി ...
വലിച്ചെറിഞ്ഞ മഞാടി മണികള്‍ പടവില്‍ തന്നെ ഉണ്ട് .
ഊഞ്ഞാല്‍ ചുവട്ടിലെ കരിയിലകള്‍ മാറ്റിയിട്ടില്ല...
മണ്ണിന്‍ ചിരട്ടയും പ്ലാവില കരണ്ടിയും മഴനനഞ്ഞ് കിടപ്പുണ്ട്.
കാവിലും ആല്‍ തറയിലും ഒറ്റയ്ക്ക് പോകില്ല ...
തണുത്ത്‌ വിറയ്ക്കുന്ന താടിയും നനഞ്ഞൊട്ടിയ നിക്കറുമായി തൊടിയിലൊക്കെ തിരഞ്ഞു .
പിന്നെ പുഴക്കരയിലെ കമഴ്ത്തി വച്ച വള്ളത്തിന്റെ പുറത്ത്
തല താഴ്ത്തി ഇരുന്നു .
"മുങ്ങി എടുത്തു തരാം " എന്നു പറഞ്ഞത് സത്യമായിട്ടു തന്നയാ .
പിന്നെ ആ പിണങ്ങുന്ന മുഖം കാണാന്‍
നീ എറിഞ്ഞപ്പോ "പറ്റിച്ചേ "!!
എന്നു ചുമ്മാ ഗോഷ്ടി കാട്ടി.
അവനിത് ആരോടെന്നില്ലാതെ പറയുമ്പോള്‍ വലുതുകയ്യില്‍ മുറുകെ പിടിച്ച വെള്ളിക്കൊലുസിനു പോലും ചിരിവന്നു .
പക്ഷെ കണ്ണില്‍ നിന്നും താടി ചേര്‍ത്തു വച്ച കാല്മുട്ടിലൂടെ , പിന്നെ കയ്യിലൂടെ ഇറങ്ങി വന്ന രണ്ടു മണി മുത്തുകള്‍ ആ ചിരി തഴുകി തണുപ്പിച്ചു കൊണ്ടു മണലില്‍ വീണു .
വരും! . കടക്കോണിലെ തുടച്ചു മാറ്റാത്ത തുള്ളിയും
പിണക്കം നിഴല് വീഴ്ത്തിയ മുഖവും
മുറിഞ്ഞു തീരാറായ നുറുങ്ങു തേങ്ങലും
ഉള്ളില്‍ എണ്ണ വറ്റാത്ത സ്നേഹത്തിന്റെ മണ്ണിന്‍ ചിരാതുമായ്‌.
അവള്‍ !.
കാത്തിരിക്കാം ...നമുക്കും !.

Monday, August 2, 2010

ഇത്ര മാത്രം !!!










ഇത്ര മാത്രം 

പലതും ആഗ്രഹിക്കും ...
നേടാനും ചിലത് തട്ടിപറിക്കാനും.
ലാഭങ്ങള്‍ കണക്കു കൂട്ടും ...
എന്നിട്ടും നഷ്ടങ്ങള്‍ ഏറ്റുവാങ്ങും .
ഒടുവില്‍ ലഭാങ്ങളെക്കാള്‍ നഷ്ടങ്ങളെ സ്നേഹിക്കും .
സ്വയം നഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ തിരിച്ചറിയും .
"സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മാത്രമാണ്
ഭൂമിയില്‍ മനുഷ്യ ജന്മം എന്ന പരിപാവന സത്യം ."
തിരിഞ്ഞു നിന്നു  മാഞ്ഞു പോയ വഴികളെ നോക്കി നെടുവീര്‍പ്പിടും .
ഓര്‍മ്മകള്‍ മാത്രം ബാക്കിവച്ച് വീണ്ടും ജീവിക്കും . 
പരിഭവങ്ങളൊന്നും തന്നെ ഇല്ലാതെ .
നാം പോലുമറിയാതെ അവസാനിക്കും വരെ .
ഞാനും നീയും നമ്മുടെതുമായ എല്ലാം .