Sunday, August 16, 2009

ഹൃദയാഘാതം !!!



























ഹൃദയാഘാതം !!!
അറിയുവാന്‍ വൈകി ഞാന്‍ എന്നുമെന്‍ നെറുകയില്‍
പുണ്യമായ് പെയ്യുമെന്‍ അരുമയാം പൈതൃകം
ജന്മജന്മാന്തര സുകൃതമാം പൈതൃകം
പുണ്യ പ്രവാഹത്തിനുറവയാം പൈതൃകം

പൈതലായ്‌ കണ്ണുകള്‍ അമ്മയെ തേടുന്ന
നേരത്തുമമ്മയ്ക്കു നിഴലായ്‌ തണലായ്‌
പെണ്ണിനെ കാക്കുന്ന മണ്ണിനെ കാക്കുന്ന
മഹിമതന്‍ വേരുകള്‍ താതനായ്‌ പൊരുളായ്

കണ്ണുകള്‍ കരയുവാന്‍ കണ്ണുനീരണിയുന്ന
നേരത്തു കൈകളാല്‍ പുണരുന്ന മൌനം
പതിവുകള്‍ തെറ്റാതെ പൊതികളായണയുന്ന
മധുരമായ്‌ നാവുകള്‍ നുണയുന്ന സ്നേഹം .

അറിവുകള്‍ നേടുവാന്‍ ഇനി ഏറെ ഉണ്ടെന്നു
ചൊല്ലി പഠിപ്പിച്ച പരമ വിദ്യാലയം .
പടികളായ് പടവുകള്‍ പട വെട്ടി നേടുവാന്‍
ജ്ഞാനമായ് നിറയുന്ന പുണ്യ ദേവാലയം .

കള്ളി്മുള്ളിലകളില്‍ മുള്ളുകള്‍ എന്ന പോല്‍
കണ്ണുകള്‍ ഭയഭീതി എന്നില്‍ നിറച്ചനാള്‍
പിന്നെയാ മുള്ളുകള്‍ ഉള്‍വലിഞ്ഞിന്നിതാ
മൃദുലതര ഹരിതാഭ ദളമായ് ജന്മം .

ഉള്ളിലാ മുള്ളുകള്‍ ആഴങ്ങളറിയുന്നു
കത്തുന്ന കണ്ണുകള്‍ കണ്ണുനീരണിയുന്നു
മുള്ളുകള്‍ ദ്വാരമാ ഹൃദയത്ത്തിലേകുന്നു
മറയാക്കി വച്ചൊരാ പുഞ്ചിരി മായ്ക്കുന്നു .

ഓര്‍മ്മകള്‍ നൃത്തം ചവിട്ടുന്ന മണലുകള്‍
ഉരുകുന്നു ചന്ദന തടികളാല്‍ ഭൂമിയില്‍ .
പുണ്യമാ ആത്മാവ് സ്വര്‍ഗം വരിക്കവേ
സ്വര്‍ഗങ്ങള്‍ കൈവിട്ട നൃപനായ് മാനവന്‍ .

അറിയണം ഇനിയുമാ എരിയുമാത്മാവിനെ
ഇല്ലിനി ഒരു വേള ഇനിയെന്റെ പക്കലായ്‌
ഇനിയുമാ മടിയോടെ ശങ്കിച്ചു നില്ക്കുന്ന
തനയ രാശിക്കായി നല്കുന്നു ഞാനിതു .


Friday, August 7, 2009

അച്ഛന്‍ ...!!!





























അച്ഛന്‍..!!!


കുന്നി മണികളില്‍ കുഞ്ഞു കിളികളില്‍ ,
തെന്നലലിയുന്ന കുഞ്ഞു തൂവലില്‍ ,
ചൂണ്ടു വിരലുമായ് ഒരു മുഖം .
ഞാന്‍ ഉമ്മ വയ്ക്കുന്ന കൊതിമുഖം .



കുഞ്ഞിലഞ്ഞി മരമോന്നുലച്ച്ച്ചു കൈ-
കുമ്പിള്‍ നിറയുന്ന മഞ്ഞു തുള്ളിപോല്‍
കൊന്ച്ചലോളിയുമായ് ഒരു മുഖം .
പുണ്യമാണെന്റെ പൈതൃകം .



മഞ്ഞു പെയ്യുന്ന രാവുകള്‍ ,
കുഞ്ഞു താരാട്ടു പാട്ടുകള്‍ ,
ആ നെഞ്ഞിലായ്‌ ചാഞ്ഞുറങ്ങുവാന്-
കൊതിയേറെ ഉണ്ടിന്നുമുള്ളിലായ്‌ .



പുല്ലു മേയുന്ന കാലികള്‍ ,
കതിര് കൊയ്യുന്ന കുരുവികള്‍ ,
വെയില് കായുന്ന കൊറ്റികള്‍ ,
ആ കൈ പിടിച്ച്ചോടും ഓര്‍മ്മകള്‍ .



കുഞ്ഞുറുമ്പിന്റെ കൂടുകള്‍ ,
മഴയില്‍ മണ്ണിര പുറ്റുകള്‍ ,
കഥകള്‍ ഒരുപാടു കേള്‍ക്കണം .
ആ തോളിലായ്‌ ആന കേറണം.



കുന്നു കേറണം കുഴല് വാങ്ങണം .
പട്ടു കുപ്പായമിട്ടോരുങ്ങണം .
വിരലുകള്‍ നുണഞ്ഞലിയണം .
ഓര്‍മതന്‍ മടിയിലലിയണം.



ആമ്പലല്ലികള്‍ മനസ്സു നിറയുന്ന
ആറ്റിലോളങ്ങളെറിയണം .
അരയിലീരില തോര്‍ത്ത് കെട്ടിയാ
കൈകളില്‍ നീന്തി നീങ്ങണം .



കുന്നി മണികളില്‍ , കുഞ്ഞു കിളികളില്‍
ഇനിയും ഓര്‍മ്മകള്‍ പതിയണം
പുണ്യമാണെന്റെ പൈതൃകം .
ധന്യമാണെന്റെ പൈതൃകം .

വന വീഥി...!!!
















വന വീഥി...!!!
ഒരുവഴിയമ്പല കതിരൊളി വെളിച്ചം
നിന്നൂ ..! നിന്‍ വഴി തിരഞ്ഞു ...
ഒരു വേളയെങ്കിലും പിന്തിരിയാതെ നീ
എങ്ങോ പോയി മറഞ്ഞു ...
കാടുകള്‍ മേടുകള്‍ കാട്ടരുവികളില്‍
നിന്‍ പദ ചലനം കേട്ടൂ...
പാദാരവിന്ദങ്ങള്‍ വാരിപ്‌പുണര്‍ന്നോരാ
പാദസരങ്ങള്‍ നീ വലിച്ചെറിഞ്ഞൂ...
കരിമഷി ചാലിച്ച മാനിമ ഇണകളില്‍
നിന്മിഴിപീലികള്‍ വിടര്‍ന്നൂ ...
കാതുകള്‍ കൂര്‍പ്പിച്ചു തെല്ലിട ഞോടിയിലാ
മാനുകള്‍ കാനന നിശയിലലിഞ്ഞ്ഞൂ...
നിന്മുഖ കാന്തിയില്‍ നാണിച്ചു ലജ്ജിച്ചു
പനിമതി മുകിലാല്‍ മുഖം മറച്ചൂ ...
മുടിയില്‍ പൂ വച്ചു പനിനീര് തളിച്ച്ചൂ
ഒരു രാത്രി മഴ നിന്നെ പറഞ്ഞയച്ചൂ ...
ഇനി ഒരു മാറ്റൊലി ഇല്ലെന്നുറപ്പിച്ചു
കിളികള്‍ വീണ്ടും ചിലചിലച്ചൂ ...
പഴയോരാ രാത്രിയില്‍ മഴ നനഞ്ഞുറങ്ങിയ
കതിരവന്‍ മലകളില്‍ പുന്ചിരിച്ച്ചൂ ...
അരുവികള്‍ വീണ്ടും ചിലങ്കകള്‍ അണിഞ്ഞൂ
മാനുകള്‍ മേച്ചില്‍ പുറങ്ങളില്‍ അലഞ്ഞൂ ...
കോതി ഒതുക്കാത്ത വന വല്ലികളില്‍
വാടിയ മുല്ലകള്‍ തങ്ങി നിന്നൂ ...
വാനം ചിരിച്ചൂ , വന വീഥി തെളിഞ്ഞൂ ...
മഞ്ഞില്‍ പൂക്കള്‍ പുന്ജിരിച്ച്ചൂ...
വിളക്കില്‍ തിരികള്‍ അണഞ്ഞിരുന്നെങ്കിലും
വഴിയമ്പല നട തുറന്നിരുന്നൂ ..
നിനക്കായെന്നും തുറന്നുതന്നിരുന്നു‌ ..